ഓഗസ്റ്റ് പകുതിയോടെ യുപി സർക്കാർ ഖാന്റെ തടങ്കൽ കാലാവധി മൂന്നുമാസം കൂടി നീട്ടിയിരുന്നു. അത് അന്യായമാണെന്നും തന്‍റെ മകനെ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഖഫീല്‍ ഖാന്റെ ഉമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണ് ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിച്ചത്.